സ്വാതന്ത്ര ദിനം: കണ്ടിരിക്കേണ്ട സ്ഥലങ്ങൾ
സ്വാതന്ത്ര്യലബ്ദിക്ക് ശേഷം ഇന്നും ഒളിമ ഒട്ടും മങ്ങാതെ സ്വാതന്ത്ര്യദിനം ആഘോഷിക്കപ്പെടുന്നു. ഡൽഹിയിലെ ചെങ്കോട്ടയും രാജ്പഥും, അവിടെ നിന്ന് ത്രിവർണ്ണ പതാകയും സൈനികരുടെ പരേഡും ഓരോ ഇന്ത്യക്കാരൻ്റെയും ആത്മാവിൽ ദേശസ്നേഹം നിറയ്ക്കുന്നു. ഓരോ ഇന്ത്യക്കാരനും ഈ സ്ഥലങ്ങൾ ഒരിക്കലെങ്കിലും സന്ദർശിക്കണം. സ്വാതന്ത്ര്യത്തിന്റെ 75 വർഷം തികയുന്ന ഈ വേളയിൽ രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം ആഘോഷിക്കുകയാണ്. ഈ അവസരത്തിൽ, നിങ്ങൾ എവിടെയെങ്കിലും യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, തീർച്ചയായും ദേശസ്നേഹം വർദ്ധിപ്പിക്കുന്ന ഈ സ്ഥലങ്ങളിൽ പോകുക.
ഡൽഹിയിലെ ദേശീയ രക്തസാക്ഷി സ്മാരകം
നിങ്ങൾക്ക് യാത്ര ചെയ്യാൻ കൂടുതൽ ബഡ്ജറ്റും സമയവും ഇല്ലെങ്കിൽ, ഓഗസ്റ്റ് 15 ന് നിങ്ങൾക്ക് ഡൽഹിയിലേക്ക് പോകാം. ചെങ്കോട്ടയിൽ പതാക ഉയർത്തലും പരേഡും കാണാം. ഇതോടൊപ്പം ഇന്ത്യാ ഗേറ്റിനടുത്തുള്ള ദേശീയ യുദ്ധസ്മാരകവും സന്ദർശിക്കാം.
ജാലിയൻ വാലാബാഗ്, അമൃത്സർ
ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ നൂറുകണക്കിന് ആളുകൾ രക്തസാക്ഷികളായി. ഈ രക്തസാക്ഷികളുടെ പേരിൽ ഒരു സ്മാരകം നിർമ്മിച്ചിട്ടുണ്ട്. ചുവരുകളിൽ ഇപ്പോഴും വെടിയുണ്ടകളുടെ അടയാളങ്ങൾ കാണാം.
വാഗാ അതിർത്തി
ഇന്ത്യയെയും പാകിസ്ഥാനെയും വേർതിരിക്കുന്ന അതിർത്തിയാണ് അമൃത്സർ. ഈ ഇന്ത്യ-പാക് അതിർത്തി വാഗാ അതിർത്തി എന്നാണ് അറിയപ്പെടുന്നത്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇവിടെ പരേഡ് നടത്തപ്പെടുന്നു. ദേശീയ ദിനം ആഘോഷിക്കാൻ ആയിരക്കണക്കിന് ആളുകളാണ് വാഗാ അതിർത്തിയിൽ എത്തുന്നത്. ദേശസ്നേഹവും ഊർജവും ആവേശവും നിറഞ്ഞതാണ് ഇവിടത്തെ കാഴ്ച. നിങ്ങൾക്കും ഇവിടം സന്ദർശിക്കാം.
സെല്ലുലാർ ജയിൽ, ആൻഡമാൻ നിക്കോബാർ ദ്വീപ്
ആൻഡമാൻ നിക്കോബാർ ദ്വീപുകളിലാണ് കാലാ പാനി എന്നറിയപ്പെടുന്ന സെല്ലുലാർ ജയിൽ നിർമ്മിച്ചിരിക്കുന്നത്. ഈ ജയിൽ ഇപ്പോൾ ഒരു മ്യൂസിയമായും സ്മാരകമായും മാറ്റിയിരിക്കുന്നു. സെല്ലുലാർ ജയിലിൽ നിർമ്മിച്ച മ്യൂസിയവും സ്മാരകവും സ്വാതന്ത്ര്യത്തിന് മുമ്പ് സ്വാതന്ത്ര്യ സമര സേനാനികൾ നേരിട്ട പീഡനങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു.
